Trending Books

Sunday 30 December 2012

കമ്പിക്കഥ



              





വാളകത്തു നിന്നും ന്യൂ ഡൽഹിയിലേക്ക് 
ഒരു കമ്പിവടി ബസ്സ് കയറുന്നു ;
പിന്നിലൂടെ കയറി ,
മുന്നിലൂടെയിറങ്ങുമ്പോൾ 
ഒരു ജീവൻ കയ്യിൽ പിടിച്ചിട്ടുണ്ട്, 
പുറംതോടിലെ ചോര തുടച്ച് 
ജീവനും കൊണ്ട് സിംഗപ്പൂരു വരെ പറന്ന് 
അതവിടെയിട്ട് തിരികെ വരുമ്പോൾ 
വാളകത്താരെയും കണ്ടില്ല 
ഡൽഹിയിൽ ,
ആലയിൽ വെച്ചേ ഉരുക്കിക്കളയേണ്ടുന്ന 
അഞ്ച് പാഴ്ക്കമ്പികൾ !


Saturday 8 December 2012

അനന്തരം





ഞാൻ മരിക്കും, തീർച്ചയായും
നമ്മളെല്ലാവരും മരിക്കും;
എവിടെയോ ഏതോ വാഹനത്തിനു 
ഇന്ധനമായതിൻ ബാക്കിയസ്ഥികൾ
നരവംശശാസ്ത്രജ്ഞരോ, 
അന്യഗ്രഹ ജീവിയോ കണ്ടെത്തും
അപ്പോഴും പങ്കുവെയ്ക്ക്കും സൌഹൃദം;
എൻ നിറം മങ്ങിയ 
പൊടിഞ്ഞ എല്ലുകൾ

Tuesday 4 December 2012

എന്റെ പുഴ


നീയെന്റെ പുഴ
ഞാന്‍ വെട്ടിയ കൈവഴികളിൽ
രാജ്യാതിർത്തി കടന്നവൾ
കടലറിയാതെ വള
ർത്തിയൊരെൻ
കൈക്കുമ്പി
 പുഴ
കോരി നെഞ്ചോട്‌ ചേ
ർത്തത്,
വിരൽ വിടവിലൂടെ
ഞാനറിയാതെ ഊ
ർന്നത് ,
പെരും കടൽ തിരയിലമ
ർന്ന് ,
ഉപ്പിൽ കുതി
ർന്ന്
പുഴപ്പേര് മാറി
കടലെന്നൊറ്റ വിളിയിൽ ഒടുങ്ങിയോള്‍ ..

ഇന്നേതു കരയുടെ കടലാണ് നീ?

ഇത്രനാൾ, എത്രമേൽ

നിന്നിലലിഞ്ഞു കുതിർന്ന ഞാൻ
കാത്തിരിക്കുന്നു
തിരയായ്‌ നീ നനയ്ക്കുമീ തീരത്ത് 
ഏകനായ്, വ്യഥിതനായ് ;

ഞാൻ  ഖിന്നൻ,
മറുകര തെരുവിലൊരു  പാതി വീട് 
ഇനിയേത് മണൽ കോരി തീർത്തിടും,
ഏതു പുഴജലം തേകി ദൃഡമാക്കിടും?

കടല്‍ക്കാറ്റുലയ്ക്കുമീ സന്ധ്യയിൽ
അറിയുന്നു നീയെന്നയുപ്പിനെ;   
 
ഈ തീര മണലിലുരഞ്ഞു
തൊലി പൊളിഞ്ഞ നീറ്റലായ്,  
കിനിയുന്ന ചോരയായ്.





 

Friday 30 November 2012

വേർതിരിവിന്റെ വര !









അത്താഴ ശേഷം വലുതായ 
വേർതിരിവിന്റെ വര !
അത്താഴ ശേഷം 
ഒറ്റയായൊരുവൻ,
ഒറ്റുകാരനായ മറ്റൊരുവൻ. 
ഉയിർത്തെഴുനേൽപ്പിന്റെ മായാജാലത്തിൽ 
കോടികൾ കൂടിയപ്പോൾ 
ഒറ്റുകാരൻ തൂങ്ങിയ മരക്കൊമ്പിൻ താഴെ, 
പുഴക്കടിയിൽ തിളങ്ങുന്ന
നാണയ വെട്ടം മാത്രം !

Friday 28 September 2012

അപ്പൻ



അപ്പനൊന്നു കെട്ടിപ്പിടിച്ചിട്ട്
ഉമ്മ തന്നിട്ട് എത്രനാളായ് ?
ഞങ്ങള്‍ അമിതാഭ് ബച്ചനും,
അഭിഷേക് ബച്ചനുമായിരുന്നെങ്കില്‍
സിനിമയിലെങ്കിലും 
കെട്ടിപ്പിടിച്ചേനെ, ഉമ്മതന്നേനെ. 

Saturday 22 September 2012

ബാന്റെയ്ഡ്



പ്രണയം ഒരു മുറിവെങ്കിൽ
അതു മൂടുന്ന ബാന്റെയ്ഡാണു നീ.. 
അതുകൊണ്ട് തന്നെയാവും 
മുറിവുണങ്ങി വടുവായാലും 
ഇളക്കി മാറ്റുമ്പോൾ 
പിന്നെയും വേദനിക്കുന്നത്....

Saturday 2 June 2012

നൂൽപ്പാലം


             








ആത്മഹത്യ ചെയ്യാൻ തുടങ്ങുമ്പൊഴേക്കും 

മരിയ്ക്കില്ലായിരിക്കും എന്നൊരു 
പ്രതീക്ഷയുടെ നൂൽപ്പാലം പൊങ്ങാറുണ്ട്..

കാലുവെയ്ക്കുന്ന സ്റ്റൂളു തെന്നി, 
തെളിഞ്ഞു തടിച്ച ഞരമ്പുകമ്പിയിൽ  
മിന്നലുപോലെ പാഞ്ഞൊരു 
ബ്ളെയ്ഡിന്റെ മൂർച്ചയിൽ,  
ഒരു ശ്വാസകോശ ബലൂൺ പൊട്ടി 
കുമിള നുരയുന്നൊരു പുഴയിൽ  
അവരറിയാതെതന്നെ പാലം തകരാറുണ്ട്..

ജീവനോടെയും അല്ലാതെയും 
ഞങ്ങളിലൊരുപാടു പേരങ്ങനെ മരിച്ചിട്ടുണ്ട്..

Friday 20 April 2012

വീടുമാറൽ








ഓരോരോ വീടുമാറലും 
ഓരോ ഉപേക്ഷിക്കലാണ്;  
ആത്മാവ് പകുത്ത് നൽകിയ
എന്റെ മേശ, കസേര  
എന്റെ മുറി 
പുകയും ചിന്തയും നിറഞ്ഞ കക്കൂസ്  
മസാല പുരണ്ടയടുക്കള ...

കാണാതെ പോയ   പലതും 
കണ്ടെടുക്കലാണു വീടുമാറൽ ;
പഴയ കാൽക്കുലേറ്റർ, 
കുഞ്ഞിന്റെ ഷൂസിലൊന്ന്,
പുട്ടുകുറ്റിയുടെ ചില്ല്...
കട്ടിലിനടിയിൽ നിന്നും  
അടുക്കളയലമാരിയിൽ നിന്നുമൊക്കെ 
ഞാനിവിടുണ്ടേ ഞാനിവിടുണ്ടേയെന്നു 
തല പുറത്തുകാട്ടും
ഓരോരോ വീടുമാറലും
ഓരോ ഒഴിവാക്കലാണ് ,
അനിവാര്യമായ മറക്കലാണ് ;
വലുതായ കുഞ്ഞിന്റെ 
ചെറുതായ കളിപ്പാട്ടങ്ങൾ,
വലുതാകാത്ത   ഉടുപ്പുകൾ, 
പഴയ പത്രമാസികകൾ,
പൊട്ടിയ കുപ്പികൾ,
കുപ്പിവളപ്പൊട്ടുകൾ,
വീട്ടുമുറ്റത്തെ കിളിക്കുഞ്ഞുങ്ങൾ..
അയല്പക്കത്തെ സുന്ദരി പൂച്ച..

ദുർമ്മേദസ്സൊഴിഞ്ഞു സുന്ദരിയായ്  
പുതിയയാത്മാക്കളെ കാത്തിരിക്കുന്നുണ്ട്
പിന്നെയുമാ പഴയ വീടുകൾ....


Thursday 19 April 2012

ഓർമ്മയിലെ ഒറ്റമരം











ഓർമ്മയിലെ ഒറ്റമരം നീ..
നീല നദിക്കരികെ 
ചുവന്ന പാറമേൽ ഒറ്റയ്ക്ക് ;
കാരമുള്ളാൽ നിന്നുടൽ ഭോഗിച്ച
കിഴവൻ വള്ളിയൊരു
കോടാലിക്കരുത്തിലറ്റനാൾമുതൽ
ചുറ്റിപ്പിണയുവാൻ,
കുത്തിനോവിക്കുവാൻ ഭയത്തിൻ 
കിനാവള്ളികളേതുമില്ലാതെയൊറ്റ നീ

സ്വാദ സ്വാതന്ത്ര്യം...

ഏകാന്തതയുടെ കൂർത്ത മൌനം 
പോറിച്ച തൊലിയുമായ് ,
കൊടും തണുപ്പിൽ 
ഇപ്പോഴും പച്ചയായ് ...
വെയിലുടുത്തു വളർന്ന നിന്നെ
പൊള്ളിക്കാനേതു തണുപ്പിനാവും ?
ഓർമ്മയിലെ ഒറ്റമരം നീ..
എന്നോർമ്മയിലെ പച്ചമരം നീ..

Friday 6 April 2012

വിരലടയാളം











പേർത്തുപേർത്തു തിരഞ്ഞിട്ടും,
ഭൂതക്കാണ്ണാടിയിൽക്കൂടി നോക്കിയിട്ടും 
എത്ര പൊടി വിതറിയിട്ടും 
മുക്കിലും മൂലയിലും, 
ഒരു ഗ്ളാസിലും,
ഒരു കടലാസു തുണ്ടിലും 
എവിടെയും, ഒന്നിലും 
ഒരു തെളിവും കണ്ടില്ല...

ഹൃദയം കവർന്നവളുടെ വിരലടയാളം 
എതു പൊടിയിട്ടാലാണു തെളിയുക?